Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Implemented

സര്‍ക്കാര്‍ അടിയന്തരാവസ്ഥ അപ്രഖ്യാപിതമായി നടപ്പാക്കി: പി. രാജീവ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ അടിയന്തരാവസ്ഥക്കാലത്തെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണു പൊലിസ് പ്രവര്‍ത്തിച്ചതെന്ന് മുന്‍മന്ത്രി പി രാജീവ്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ അപ്രഖ്യാപിതമായി നടപ്പാക്കി. ജനാധിപത്യ ധ്വംസനവും ഭരണഘടനാവിരുദ്ധവുമായ പ്രവൃത്തിയാണിതെന്നും രാജീവ് പറഞ്ഞു.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു:ആന്‍റോ അഗസ്റ്റിന്‍

കൊച്ചി: മെസി വിവാദവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്‍റോ അഗസ്റ്റിന്‍. എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. ആ കാര്യങ്ങളോടു സഹകരിക്കും. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവി ഓഫിസിലും ജീവനക്കാരുടെ വീട്ടിലുമുള്‍പ്പടെ നടത്തിയ പൊലിസ് റെയ്ഡില്‍ മെസി വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യംപോലും ചോദിച്ചിട്ടില്ല.

പൊലിസ് പരിശോധനയുമായി പൂര്‍ണമായും സഹകരിച്ചു. മെസി വിഷയം ആര്‍ബിസി കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പ്രോജക്ടാണ്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം തന്‍റെ കൈയില്‍ മറുപടിയുണ്ട്. രണ്ടു മാസമായി എസ്‌ഐടി അന്വേഷണം നടക്കുന്നു. ഒരു നോട്ടീസ്പോലും ഇതുവരെ ലഭിച്ചിട്ടില്ല.

പുലര്‍ച്ചെ വീട്ടില്‍ വന്നു രേഖകള്‍ തരൂ എന്നു പറഞ്ഞാല്‍ എന്താണു ചെയ്യുക? സിപിഎമ്മിന്‍റെ കൂടെ നില്‍ക്കേണ്ട എന്ത് ആവശ്യമാണുള്ളത്? സെറ്റില്‍ ചെയ്തുകൂടേ‍? റിസ്‌കെടുക്കുന്നത് എന്തിനാണ്? കേരളത്തിലെ മറ്റു മാധ്യമങ്ങള്‍ ഈ റിസ്‌കൊന്നും എടുക്കുന്നില്ലല്ലോ. കോണ്‍ഗ്രസുകാരെ ശത്രുക്കളാക്കേണ്ട ആവശ്യമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്നും ആന്‍റോ അഗസ്റ്റിന്‍ പറഞ്ഞു.

പ്രതിഷേധമാർച്ച് നടത്തി

ന്യൂസ് ഡെസ്‌കിലെ പൊലിസ് പരിശോധനയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളമശേരി പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.

Kerala

ക്ഷീരമേഖലയില്‍ വൈവിധ്യവത്കരണം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: ക്ഷീരമേഖലയില്‍ വൈവിധ്യവത്കരണം നടപ്പാക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. കൊല്ലം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് ക്ഷീരമേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. എപ്പോഴും പാല്‍വില കൂട്ടിയതുകൊണ്ടുമാത്രം ക്ഷീര കര്‍ഷകരെ രക്ഷിക്കുകയെന്നത് പ്രായോഗികമല്ല. പാല്‍ ഉത്പാദനം കൂട്ടുന്നതിനു തടസമായി നില്‍ക്കുന്നത് കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ്.

കാലിത്തീറ്റ വില നിയന്ത്രണത്തിനുള്ള നടപടി സംബന്ധിച്ച് പഠിക്കും. കാലിത്തീറ്റ വിലവര്‍ധനയ്ക്കനുസരിച്ചുള്ള പാല്‍വില വര്‍ധന കഴിഞ്ഞ സര്‍ക്കാരിന്‍റെ അംഗീകാരപ്രകാരമാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പാക്കും.

കുട്ടികളുടെ ആഗ്രഹപ്രകാരം അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. തൊഴില്‍ ലഭ്യമാക്കാനായി തൊഴില്‍ മേളകള്‍ നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്ല രീതിയിലുളള താമസ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Kerala

എഫ്സിആർഎ ബിൽ; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം: ഫ്രാന്‍സിസ് ജോര്‍ജ് എംപി

കോട്ടയം: ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്രസര്‍ക്കാരിന്‍റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.

ബില്ല് അവതരണം സംശയത്തോടെ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഇന്ത്യയില്‍ സേവനരംഗത്തും ആതുര ശുശ്രൂഷാരംഗത്തും കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്ളത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ്. ഈ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുള്ള ആളുകള്‍ സഹായം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ നിയന്ത്രിക്കുന്നതിനാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനെ പുതിയ ഭേദഗതി സഹായിക്കു. ബിജെപി ഗൂഢാലോചനയാണു ബില്ലിനു പിന്നിലെന്നും ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി.

District News

ആറന്മുളയില്‍ നടപ്പിലാക്കിയത് 2100 കോടിയുടെ വികസന പദ്ധതികള്‍: വീണാ ജോര്‍ജ്

പുല്ലാട്: മണ്ഡലത്തില്‍ 2100 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. വികസന മുരടിപ്പില്‍നിന്നു വികസനക്കുതിപ്പിലേക്ക് മണ്ഡലത്തെ നയിക്കാന്‍ കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് വോട്ടുതേടുന്നതെന്നും കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെ സ്വീകരണ പരിപാടികളില്‍ വീണാ ജോര്‍ജ് പറഞ്ഞു.

പുല്ലാട് നോര്‍ത്ത്, തോട്ടപ്പുഴശേരി, കുറിയന്നൂര്‍ മേഖലകളിലായിരുന്നു വീണാ ജോര്‍ജിന്‍റെ പര്യടനം. രാവിലെ പുല്ലാടുനിന്നായിരുന്നു പര്യടനം ആരംഭിച്ചത്. പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. 25 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. മോസ്‌കോയിലായിരുന്നു സമാപനം. എം.വി. സഞ്ജു, ചെറിയാന്‍ സി. ജോണ്‍, ഡോ. പുണ്യ ചന്ദ്രന്‍, ടി.വി. സ്റ്റാലിന്‍, ആര്‍. അജയകുമാര്‍, വി.സി. അനില്‍ കുമാര്‍, രാജു കടകരപ്പള്ളി, മാത്യു മരോട്ടില്‍ മൂട്ടില്‍, ജോണ്‍ വി തോമസ്, അനില്‍ കുറ്റ്യാടി, പി.സി. സുരേഷ് കുമാര്‍, കെ.ഐ. ജോസഫ്, ചെറിയാന്‍ ജോര്‍ജ് തമ്പു, സി.എസ്. മനോജ്, ടിം ടൈറ്റസ്, ആര്‍. ഡോണി, എം.ജി. സുകുമാരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കുളനട, മെഴുവേലി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം.

Kerala

ജെ.ബി. കോശി റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കട്ടെ: മാർ താഴത്ത്

തൃശൂർ: പാലോളി കമ്മീഷൻ വേഗത്തിൽ നടപ്പാക്കിയ സർക്കാർ ജെ.ബി. കോശി റിപ്പോർട്ടും വേഗത്തിൽ നടപ്പാക്കട്ടെയെന്ന് ആശിക്കുന്നതായും അഭ്യർഥിക്കുന്നതായും തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

Kerala

മുഴുവൻ സ്‌കൂളുകളിലും കൗൺസലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.

കുട്ടികളുടെ മനഃശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്‌കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താമരശേരിയിലെ എംജെ എച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരിച്ചതു സംബന്ധിച്ച മാധ്യമവാർത്തയെത്തുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

സ്‌കൂൾ കേവലം അക്കാദമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലേ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കൂ.

കുട്ടികളുടെ മനസ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർഥപൂർണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മീഷൻ നിരീക്ഷിച്ചു.

District News

ശന്പളപരിഷ്കരണം നടപ്പാക്കണം: ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡ.

തൃശൂർ: കെഎസ്ഇബിയിൽ ശന്പളപരിഷ്കരണ കരാറിന്‍റെ കാലാവധി അവസാനിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പുതിയ കരാർ ഉണ്ടാക്കാനോ ശന്പളപരിഷ്കരണ നടപടികൾ ആരംഭിക്കാനോ മാനേജ്മെന്‍റ് തയാറാകാത്തതു തൊഴിലാളിവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ.എം. ഷിറാസ്.
ഫെഡറേഷൻ സുവർണജൂബിലി വർഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും ജനറൽ ബോഡിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്‍റ് സി.ഡി. ജോമി അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് പി.പി. ഷൈലിഷ്, സംസ്ഥാന ഭാരവാഹികളായ എം.സി. ആനന്ദൻ, വി. അനിൽകുമാർ, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി, സി.എസ്. രമേഷ് കുമാർ, കെ.എസ്. മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

മുൻകാലനേതാക്കളെ എഐ ടിയുസി ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ടി.കെ. സുധീഷ് ആദരിച്ചു.

Kerala

ലേബര്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും.

ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോൺക്ലേവ് നാല് സെഷനുകളിലായിട്ട് നടക്കും. ലേബർ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതിൽ ഇടപെടാൻ സാധിക്കും തുടങ്ങിയ ചർച്ചകൾ കോൺക്ലേവിൽ നടക്കും. വിഷയത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും മന്ത്രി അറിയിച്ചു.

ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടന്നത് മന്ത്രി ചൂണ്ടിക്കാട്ടി. കറുത്ത ബാഡ്ജ് ധരിച്ചാണ് തൊഴിലാളികൾ സമരത്തിന്‍റെ ഭാഗമായത്. ചില സ്ഥാപനങ്ങൾ പ്രതിഷേധക്കാർക്ക് നോട്ടീസ് നൽകിയത് ശ്രദ്ധയിൽപ്പെട്ടു. ഒരു പ്രതിഷേധത്തിൽ പങ്കെടുത്തു, കറുത്ത ബാഡ്ജ് ധരിച്ചു എന്നതിന്‍റെ പേരിൽ കേരളത്തിൽ ഒരു തൊഴിലാളിയുടെ പേരിലും നടപടി സ്വീകരിക്കാൻ അനുവദിക്കില്ല. തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up